എം.എം. ഹസൻ
നിലവിൽ യു.ഡി.എഫ് കൺവീനറായ മുൻ കെ.പി.സി.സി പ്രസിഡൻറാണ് മാലിക് മുഹമ്മദ് ഹസൻ അഥവാഎം.എം. ഹസൻ (ജനനം: 14 മെയ് 1947)[1]
എം.എം. ഹസൻ | |
---|---|
![]() | |
യു.ഡി.എഫ് കൺവീനർ | |
പദവിയിൽ | |
ഓഫീസിൽ 02 ഒക്ടോബർ 2020 | |
മുൻഗാമി | ബെന്നി ബെഹ്നാൻ |
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് | |
ഓഫീസിൽ 25 മാർച്ച് 2017 – 19 സെപ്റ്റംബർ 2018 | |
മുൻഗാമി | വി.എം. സുധീരൻ |
പിൻഗാമി | മുല്ലപ്പള്ളി രാമചന്ദ്രൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തിരുവനന്തപുരം, തിരുവിതാംകൂർ, ബ്രിട്ടീഷ് ഇന്ത്യ | 14 മേയ് 1947
പൗരത്വം | ഇന്ത്യ |
ദേശീയത | ![]() |
രാഷ്ട്രീയ കക്ഷി | Indian National Congress |
പങ്കാളി | എ.കെ. റാഹിയ |
കുട്ടികൾ | ഒരു മകൾ |
മാതാപിതാക്കൾs | എം. മാലിക് മുഹമ്മദ്, എ. ഫാത്തിമ ബീവി |
വസതി | തിരുവനന്തപുരം |
വിദ്യാഭ്യാസം | എൽ.എൽ.ബി, ബിരുദം |
തൊഴിൽ | അഭിഭാഷകൻ |
ജീവിതരേഖ
എം.മാലിക് മുഹമ്മദിൻ്റെയും ഫാത്തിമ ബീവിയുടേയും മകനായി 1947 മേയ് 14-ന് തിരുവനന്തപുരത്ത് ജനിച്ചു.ബിരുദപഠനത്തിന് ശേഷം നിയമബിരുദം നേടി എൻ.ആർ.ഐ. അഭിഭാഷകനായും പ്രവർത്തിച്ചു.[2]
രാഷ്ട്രീയ ജീവിതം
1973-ൽ പതിനാറാം വയസിൽ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴി രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച ഹസൻ 1974-ൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നു. 1972 മുതൽ 1974 വരെ കേരള യൂണിവേഴ്സിറ്റി യൂണിയന്റെ സെനറ്റ് മെമ്പറും ചെയർമാനുമായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ഹസൻ തിരുവനന്തപുരം ഡി.സി.സി പ്രസിഡൻറായും കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.1987-1991-ലെ എട്ടാം കേരള നിയമസഭയിൽ കോൺഗ്രസിൻ്റെ പാർലമെൻ്ററി പാർട്ടിയുടെ സെക്രട്ടറിയും അന്ന് പ്രതിപക്ഷമായിരുന്ന യു.ഡി.എഫിൻ്റെ ചീഫ് വിപ്പുമായിരുന്നു.[3]
തിരഞ്ഞെടുപ്പ് രംഗത്ത്
1980-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1982-ലും കഴക്കൂട്ടത്ത് നിന്ന് തന്നെ നിയമസഭ അംഗമായ ഹസൻ1987-ൽ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് എം.എൽ.എയായി 1991-ലും തിരുവനന്തപുരം വെസ്റ്റിൽ നിന്ന് തന്നെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1996-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് മത്സരിച്ചെങ്കിലും കേരള കോൺഗ്രസ് (ജോസഫ്) പാർട്ടിയിലെ ആൻറണി രാജുവിനോട് പരാജയപ്പെട്ടു.
1998-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ വർക്കല രാധാകൃഷ്ണനോട് പരാജയപ്പെട്ടു.[4]
2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ഡലം മാറി ആലപ്പുഴ ജില്ലയിലെ കായംകുളത്ത് മത്സരിച്ച ഹസൻ സി.പി.എമ്മിലെ ജി.സുധാകരനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭാംഗമായി.2001-2004-ലെ എ.കെ. ആൻറണി മുഖ്യമന്ത്രിയായ യു.ഡി.എഫ് മന്ത്രിസഭയിൽ പാർലമെൻ്ററികാര്യ വകുപ്പിൻ്റെ മന്ത്രിയായും പ്രവർത്തിച്ചു.2006-ലും 2011-ലും 2021-ലും മത്സരിച്ചില്ല.
2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചടയമംഗലത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.ഐയിലെ മുല്ലക്കര രത്നാകരനോട് പരാജയപ്പെട്ടു.[5],[6] [7] [8]
കെ.പി.സി.സി പ്രസിഡൻറ്
2017-ൽ കെ.പി.സി.സി പ്രസിഡൻറായിരുന്ന വി.എം. സുധീരൻ രാജി വച്ചതിനെ തുടർന്ന് ഒരു വർഷ കാലയളവിൽ താത്കാലിക പ്രസിഡൻറായി പ്രവർത്തിച്ചു.[9]
യു.ഡി.എഫ് കൺവീനർ
2020-ൽ കൺവീനറായിരുന്ന ബെന്നി ബെഹനാൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് യു.ഡി.എഫ് കൺവീനറായി ചുമതലയേറ്റു.[10] 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പ് വരെ യു.ഡി.എഫ് കൺവീനറായി തുടരുന്നതിന് എം.എം.ഹസന് ഹൈക്കമാൻഡ് അനുവാദം നൽകി. ഹസൻ യു.ഡി.എഫ് കൺവീനറായി തുടരുന്നതിനെ കെ.പി.സി.സിയും കേരളത്തിലെ കോൺഗ്രസ് എം.പിമാരും അനുകൂലിച്ചതിനെ തുടർന്നാണിത്.[11]