ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ഹംഗേറിയൻ കവികളിലൊരാളാണ് യോസഫ് അറ്റില (11 ഏപ്രിൽ 1905 - ഡിസംബർ 3, 1937).ബുഡാപെസ്റ്റിലെ ഒരു പിന്നോക്കജില്ലയിലെ ദരിദ്രകുടുംബത്തിൽ ഒരു സോപ്പ് ഫാക്ടറിത്തൊഴിലാളിയുടെ പുത്രനായി ജനിച്ചു.[1]ജോസഫിനു മൂന്നു വയസ്സുള്ളപ്പോൾ, പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയതിനാൽ പിന്നീട് ബന്ധുക്കളാണ് സംരക്ഷണം ഏറ്റെടുത്തതും വളർത്തിയതും.അറ്റില എന്ന പേരിനു പകരം അക്കാലത്ത് പിസ്റ്റ എന്നാണ് യോസഫിനെ വിളിച്ചിരുന്നത്.[2] മാതാവിന്റെ മരണശേഷം പിന്നീട് സഹോദരീഭർത്താവിന്റെ സഹായത്താൽ കോളേജ് വിദ്യാഭ്യാസവും നേടി. പ്രകോപനപരമായ കവിത എഴുതി എന്ന കാരണത്താൽ അദ്ധ്യാപകനാകാനുള്ള ആഗ്രഹം നടന്നില്ല. തന്റെ കവിതകൾ പ്രസിദ്ധീകരിച്ചുകിട്ടുന്ന ചെറിയതുക കൊണ്ടാണ് ജീവിതം കഴിച്ചുകൂട്ടിയത്.ഈ കാലയളവിൽ യോസഫിൽ സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു.[3]മനോരോഗവിദഗ്ദ്ധരാൽ ചികിത്സിയ്ക്കപ്പെടുകയും ചെയ്തു. പ്രണയങ്ങൾ പലതുണ്ടായെങ്കിലും വിവാഹിതനായില്ല. 1937 ഡിസംബർ 3ന് റയിൽപ്പാളത്തിൽ മരിച്ചുകിടക്കുന്നതായി കാണപ്പെട്ട യോസഫിന്റെ മരണകാരണം അപകടമോ ആത്മഹത്യയോ എന്ന് തീർച്ചയാക്കാൻ കഴിഞ്ഞിട്ടില്ല.[4]
കൃതികൾ
A szépség koldusa ("Beggar of Beauty"), 1922
Nem én kiáltok ("That's Not Me Shouting"), 1925
Nincsen apám se anyám ("Fatherless and Motherless"), 1929
Döntsd a tőkét, ne siránkozz ("Chop at the Roots" or "Knock Down the Capital"), 1931