ഭാഗീരഥിയമ്മ

2018-ൽ നൂറ്റിയഞ്ചാമത്തെ വയസ്സിൽ കേരള സംസ്ഥാന സാക്ഷരതാമിഷന്റെ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ നാലാംക്ലാസ് തുല്യതാ പരീക്ഷ പാസായ ശേഷം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ വനിതയാണ് ഭാഗീരഥിയമ്മ (ജനനം c. 1914 മരണം: 22-07-2021).[1] 2019 ൽ ഭാഗീരഥിയമ്മ ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന പരമോന്നത സിവിലിയൻ ബുഹുമതിയായ നാരീശക്തി പുരസ്കാരം നേടി.[1]

ഭാഗീരഥിയമ്മ
ജനനം1914
മരണം22-07-2021 (107 വയസ്സ്)
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്നൂറിയഞ്ചാമത്തെ വയസ്സിൽ കേരള സാക്ഷരതാമിഷൻ നാലാംക്ലാസ് തുല്യതാ പരീക്ഷ വിജയിച്ചു

ജീവിതരേഖ

കൊല്ലം ജില്ലയിലെ പ്രാക്കുളം നമ്പാളിയഴികത്ത് തെക്കതിൽ വീട്ടിൽ ഭാഗീരഥിയമ്മ 1914 ൽ ആണ് ജനിച്ചത്.[2][3] പ്രസവത്തോടെ അമ്മ മരിച്ചതിനാൽ ഭാഗീരഥിയമ്മയാണ് ഇളയ സഹോദരങ്ങളെ പരിചരിച്ചത്. വിവാഹിതയായ ശേഷം, 1930 കളിൽ ഭർത്താവും അന്തരിച്ചു.[4] അമ്മയ്ക്ക് 5 അല്ലെങ്കിൽ 6 മക്കളും 13 അല്ലെങ്കിൽ 16 കൊച്ചുമക്കളും 12 കൊച്ചുമക്കളുടെ മക്കളും ഉണ്ടെന്ന് റിപ്പോർട്ടുണ്ട്.[5][3] ടെലിവിഷനിൽ ക്രിക്കറ്റ്, സീരിയലുകൾ എന്നിവ കാണുന്നത് വളരെ ഇഷ്ടമാണ് എന്ന് ഭാഗീരഥിയമ്മ പറയുന്നു.[3]

105-ാം വയസ്സിൽ ഭാഗീരഥിയമ്മ വിദ്യാഭ്യാസം തുടരാൻ തീരുമാനിക്കുകയും കണക്ക്, മലയാളം, പരിസ്ഥിതി ശാസ്ത്രം എന്നിവയിൽ പരീക്ഷ എഴുതുകയും ചെയ്തു. പ്രായക്കൂടുതൽ കാരണം, മൂന്ന് ദിവസംകൊണ്ട് വീട്ടിൽ ഇരുന്നു പരീക്ഷ എഴുതാൻ കേരള സാക്ഷരതാ മിഷൻ അനുവദിച്ചു.[3] 275 ൽ 205 മാർക്ക് നേടി നാലാം ക്ലാസ് തുല്യതാ പരീക്ഷ വിജയിച്ച ഭാഗീരഥിയമ്മ, പരീക്ഷയെഴുതിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അംഗീകരിക്കപ്പെട്ടു.[6]

മരണം

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2021 ജൂലൈ 22ന് 107-ാം വയസ്സിൽ ഭാഗീരഥിയമ്മ അന്തരിച്ചു.[7][8]

പുരസ്കാരം

2020 മാർച്ചിൽ ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഭാഗീരഥിയമ്മക്ക് 2019 ലെ നാരീശക്തി പുരസ്കാരം നൽകി.[9] പുരസ്കാരം ലഭിച്ച കേരളത്തിൽ നിന്നുള്ള മറ്റൊരു വ്യക്തി 96 ആം വയസ്സിൽ സാക്ഷരതാ മിഷൻ തുല്യതാ പരീക്ഷയെഴുതി സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടി പാസായ കാർത്ത്യായനിയമ്മ ആയിരുന്നു.[1] ഭാഗീരഥിയമ്മയുടെ നേട്ടത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ മൻ കീ ബാത്ത് പ്രഭാഷണത്തിൽ പ്രശംസിച്ചിരുന്നു.[1] "ജീവിതത്തിൽ പുരോഗതി നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നാം സ്വയം അറിവ് വികസിപ്പിക്കണം, ജീവിതത്തിൽ എന്തെങ്കിലും നേടാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള ആദ്യ വ്യവസ്ഥ നമ്മുടെ ഉള്ളിലെ വിദ്യാർത്ഥി ഒരിക്കലും മരിക്കരുത് എന്നതാണ്" ഭാഗീരഥിയമ്മയുടെ നേട്ടം പരാമർശിച്ചുകൊണ്ട് നരേന്ദ്രമോദി ഇങ്ങനെ പറഞ്ഞു.[9]

അനാരോഗ്യം കാരണം അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല, എന്നാൽ താമസിയാതെ ഭാഗീരഥിയമ്മക്ക് പ്രതിമാസം 1,500 രൂപ മുൻകാല പെൻഷൻ ലഭിച്ചു. ആധാർ ലഭിക്കുന്നതിന് അവളുടെ ബയോമെട്രിക് വിവരങ്ങൾ നൽകാൻ അവർക്ക് മുമ്പ് കഴിഞ്ഞിരുന്നില്ല, എന്നാൽ ഒരു ദേശസാൽകൃത ബാങ്ക് ആ ആവശ്യങ്ങൾ നിറവേറ്റാൻ അവരെ സഹായിച്ചു.[9][10]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഭാഗീരഥിയമ്മ&oldid=3983484" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്