ജനിതക എൻജിനീയറിങ്ങ്

ജീവികളിൽ ജനിതകപരിഷ്കരണം വരുത്തി, പുതിയ ഉപയോഗങ്ങൾക്ക് അവയെ സജ്ജമാക്കുന്ന പ്രക്രിയയാണ് ജനിതകസാങ്കേതികവിദ്യ അഥവാ ജനിതക എൻജിനീയറിങ്ങ്. ജീവജാലങ്ങളുടെ വളർച്ചയും വികാസവും തീരുമാനിക്കുനത് അതിന്റെ ജനിതക വസ്തുവിൽ (ഡി. എൻ. എ) അടങ്ങിയട്ടുള്ള നിർദ്ദേശങ്ങൾ ആണ്. ഡി.എൻ.എ. യെ ആവശ്യമായ സ്ഥലത്തു വെച്ച് മുറിക്കുകയും അഭിലഷണീയക്രോമസോമുകളിൽ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത് ദാനിയേൽ നാഥാൻസ്, ഹാമിൽട്ടൺ സ്മിത്ത്‌ എന്നീ ശാസ്ത്രജ്ഞർ ചേർന്നാണ് (1978-ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ഈ മുന്നേറ്റത്തിന് ഇരുവരും പങ്കുവെച്ചു)[1]. 1986-ൽ മിന്നാമിനുങ്ങിന്റെ ജീൻ സന്നിവേശിപ്പിച്ച് തിളങ്ങുന്ന പുകയില സൃഷ്ടിച്ചു ഗവേഷകർ ലോകത്തെ അമ്പരപ്പിച്ചു[2].

Expression of Human Wild-Type and P239S Mutant Palladin

സാങ്കേതികവിദ്യ

എക്സോന്യൂക്ലിയേയ്സ്, എൻഡോന്യൂക്ലിയേയ്സ്, റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയെയ്സ് എന്നീ രാസാഗ്നികളും ഡി.എൻ.ഏ ലിഗേയ്സ്, ആൽക്കലൈൻ ഫോസ്റ്റേയ്സ് എന്നിവയും ജനിതകസാങ്കേതികവിദ്യയിൽ ഉപയോഗിക്കുന്നു. തയ്യാറാക്കപ്പെടുന്ന അഭിലഷണീയഗുണങ്ങളുള്ള ജീനിനെ കൃത്യമായി ഒരു വെക്ടർ ജീവിയിൽ ഡി.എൻ.ഏയോട് കൂട്ടിച്ചേർക്കുന്നു. വെക്ടർ എന്നറിയപ്പെടുന്ന വാഹകജീനുകൾക്ക് ലക്ഷ്യകലകളിലെ ജനിതകഘടകങ്ങളിലേയ്ക്ക് അഭിലഷണീയ ജീനുകളെ കൂട്ടിച്ചേർക്കാൻ കഴിയുന്നു[3].

പ്രാധാന്യം

ഫ്ലുഒറെസെന്റ് എലി: കടൽ ചൊറിയിൽ നിന്ന് പച്ച ഫ്ലുഒറെസെൻസ് പുറപെടുപ്പിക്കുന്ന ജീൻ ജെനിതക എഞ്ചിനീയറിംഗ് വഴി മാറ്റിവച്ചു ഉത്പാതിപിച്ച എലി

കൃഷി, മൃഗപരിപാലനം, വൈദ്യശാസ്ത്രം തുടങ്ങിയ വ്യത്യസ്ത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ്‌ ജനിതക സാങ്കേതികവിദ്യ വരുത്താൻ പോകുന്നത്. കുത്തിവെക്കുന്നതിനു പകരം പ്രതിരോധ മരുന്നുകൾ അടങ്ങിയ ഉരുളക്കിഴങ്ങും സവാളയും മറ്റും കഴിച്ചാൽ മതിയെന്ന സ്ഥിതിയാണ് ഇതിലൂടെ സംജാതമാകുന്നത്. പാർശ്വഫലങ്ങൾ ഇല്ലാത്ത പുതിയ മരുന്നുകൾ സൂക്ഷ്മജീവികളെയും സസ്യങ്ങളെയും ഉപയോഗിച്ച് നിർമ്മിക്കാനും ജനിതക സാങ്കേതികവിദ്യ സഹായിക്കും. വർഷംതോറും ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും അഞ്ചു ലക്ഷം പേരിൽ അന്ധതക്കും കാരണമാകുന്ന ജീവകം-എ യുടെ കുറവിനു ശാശ്വത പരിഹാരം എന്ന നിലയിൽ ആ ജീവകം പ്രദാനം ചെയ്യാൻ കഴിവുള്ള സുവർണ്ണ നെല്ല് ഗവേഷകർ വികസിപ്പിച്ചു[4]. ജനിതക സാങ്കേതികവിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്താൻ പോകുന്ന മറ്റൊരു മേഖലയാണ് ഭ്രൂണവിത്തുകോശങ്ങളുടെ (Embryonic stem cells) നിർമ്മാണം. പ്രമേഹവും അൽഷിമേഴ്സും പോലെ ഉള്ള രോഗങ്ങൾക്ക്‌ ഈ രംഗത്തെ തുടർ പഠനങ്ങൾ പരിഹാരമാകുമെന്ന് കരുതപ്പെടുന്നു. വിളകളിലും കന്നുകാലികളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് അവയുടെ ഉത്പാദന ശേഷി, പ്രതിരോധ ശേഷി എന്നിവ വർദ്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. നല്ല വശങ്ങൽ ഒത്തിരി ഉണ്ടെങ്കില്ലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച വിളകൾ (ജി. എം . ഓ ) മനുഷ്യരിലും പരിസ്ഥിതിയിലും ഉണ്ടാക്കാൻ സാധ്യതയുള്ള ദൂഷ്യഫലങ്ങൾ പുർണമായി പഠനത്തിനു വിധേയമായിട്ടില്ല. മൊസാന്റോ കമ്പനി വികസിപിച്ച ബി. ടി കോട്ടൻ, ബി.ട്ടി ബ്രിഞ്ചാൾ ഇതിനു ഉദാഹരണങ്ങളാണ്[5] [6].

അവലംബം

കൂടുതൽ അറിയാൻ

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്